തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് വെള്ളറട സെക്ഷനിൽ കുറ്റിക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡി. സുരേഷ്കുമാർ (48) നിത്യതയിൽ പ്രവേശിച്ചു. ഏകദേശം ഒരുമാസമായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ ആയിരുന്നു.
അത്യാഹിതാവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന ദൈവദാസന്റെ ആരോഗ്യനില പെട്ടന്ന് വഷളാകുകയും ഇന്നലെ രാത്രിയിൽ അന്ത്യം സംഭവിക്കുകയും ആയിരുന്നു. സംസ്ക്കാര ശുശ്രൂഷ മുളയറ, കടുക്കമൂട് വസതിയിൽ ഇന്ന് ഉച്ചയ്ക്ക് 12 ന് ആരംഭിക്കും. തുടർന്ന് 3 മണിക്ക് സംസ്ക്കാരിക്കും.
പുനലൂർ ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥിയാണ് പാസ്റ്റർ സുരേഷ്കുമാർ. ഏ. ജി. യുടെ യുവജന പ്രസ്ഥാനമായ സി.എ. യുടെ ചാരിറ്റി കൺവീനറായും, സണ്ടേസ്കൂൾ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാട്ടാക്കട സെക്ഷൻ സെക്രട്ടറിയായും സേവനം ചെയ്തു.
നിലവിൽ ബഥേൽ ബൈബിൾ കോളേജ് ആലുമിനി അസോസിയേഷൻ സെക്രട്ടറി ആയിരുന്നു. ഏ. ജി. യുടെ കൽക്കുഴി, ആര്യനാട്, സിയേൻവിള, വള്ളിപ്പാറ എന്നീ സഭകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
ഭാര്യ: ഷേർളി സുരേഷ്. മക്കൾ: ഗ്രേസൻ സുരേഷ്, കരിസ്മ സുരേഷ്.
വാർത്ത: ഷാജി ആലുവിള































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.