തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ശനിയാഴ്ച മുതൽ നിലവിൽ വരും. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. ഒരുമാസത്തേക്കാണ് നിരോധനാജ്ഞ.
കൺടെയ്ൻമെന്റ് സോണുകൾക്ക് അകത്തും പുറത്തും ആളുകൾ കൂട്ടം കൂടാൻ പാടില്ല. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് വിലക്കും. കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നുപ്രവർത്തിക്കും. പരീക്ഷകൾക്കും തടസമില്ല.
മരണാനന്തര ചടങ്ങുകൾ, വിവാഹം തുടങ്ങിയവയ്ക്ക് കർശനമായ വ്യവസ്ഥകളോട് കൂടി ആളുകൾക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകൾക്ക് 20 പേരും വിവാഹത്തിന് 50 പേർക്കും പങ്കെടുക്കാം. സർക്കാർ, മത- രാഷ്ട്രീയ സംഘടനകളുടെ പരിപാടികളിൽ 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല.
പൊതുസ്ഥലത്ത് ആൾകൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടൽ, റെസ്റ്റോറന്റുകൾ, മറ്റ് കടകൾ എന്നിവിടങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കണ്ടാൽ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.
ഇരുജില്ലകളിലെയും ജില്ലാ കളക്ടർമാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം കൂടുതൽ ആകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കൂടുതൽ ജില്ലകളിൽ നിരോധനാജ്ഞകൾ വന്നേക്കും. കോഴിക്കോട് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടാകാമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. ഇന്ന് നാല് ജില്ലകളിലാണ് ആയിരത്തിന് മുകളിൽ കോവിഡ് രോഗം സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കാതെ തന്നെ ആൾക്കൂട്ടം ഒഴിവാക്കാനും സമ്പർക്ക വ്യാപനം തടയാനും ഉദ്ദേശിച്ചാണ് നടപടികൾ.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.